സലഫീ നഗറ്
‘സലഫീ നഗറ്’, ‘സലഫീ നഗറ്‍’ എന്ന് ബസ് കണ്ടക്ടര്‍ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. ഉണര്‍ന്നു നോക്കുമ്പോള്‍ സമ്മേളന നഗരിയില്‍ ബസ് നിര്‍ത്തി ആളുകള്‍ ഇറങ്ങുകയാണ്. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് സസൂക്ഷ്മം നോക്കി ഞാനും ബസ്സില്‍ നിന്നിറങ്ങി. ഇത്ര വലിയ ആള്‍ക്കൂട്ടമോ മുജാഹിദ് സമ്മേളനത്തിന് എന്ന് ആശ്ചര്യപ്പെട്ടു. ഒരു പക്ഷെ സമ്മേളന പന്തലില്‍ ആളുകള്‍ കുറവായിരിക്കും എന്ന് ആശ്വസിച്ച്ചുകൊണ്ടു നഗരിയിലേക്ക് നടന്നപ്പോള്‍ റോഡരികില്‍ വലിയ ഗേറ്റ് കണ്ടു: “മുജാഹിദ് മൂന്നാം സംസ്ഥാന സമ്മേളനം…. കുറ്റിപ്പുറം സലഫീ നഗറ്‍” ഗേറ്റിനകത്തുകൂടെ കടന്നു നേരെ സമ്മേളന പന്തലില്‍ പോയി ഇരുന്നപോളാണ് ആരും തന്നെ കണ്ടില്ലല്ലോ എന്നതില്‍ ആശ്വാസമായത്. സലീമിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മുജാഹിദിന്റെ സമ്മേളനത്തിന് വന്നത്. സ്നേഹപൂര്‍ണവും നിരസിക്കുവാന്‍ പറ്റാത്തതുമായ അവന്റെ ക്ഷണം അവഗണിക്കുവാന്‍ കഴിഞ്ഞില്ല.നാട്ടിലെ തീവ്ര സുന്നിയായ ഞാന്‍ അവനോടു സലാം പറയാറില്ലെങ്കിലും അവന്‍ എന്നെ കാണുമ്പോഴെല്ലാം സലാം പറയാറുണ്ട്.
പുളിക്കലും ഫറോക്കിലും വെച്ച് നടത്തപ്പെട്ട രണ്ടു സമ്മേളനങ്ങളിലും കുറച്ചു ആളുകളെയും ചില അറബി ശൈഖുമാരെയും പന്കെടുപ്പിക്കുവാന്‍ കഴിഞ്ഞ ഹുങ്കായിരിക്കും നമ്മുടെ ജില്ലാ സമ്മേളനത്തിന്റെ അത്രവരാത്ത ഒരു മൂന്നാം സംസ്ഥാന സമ്മേളനത്തിന് അവരെ പ്രേരിപ്പിച്ചത്. മുജാഹിദുകളെ വിമര്‍ശിക്കുവാന്‍ വേണ്ടിയെങ്കിലും ഒന്ന് പങ്കെടുത്തുകൂടേ എന്നുള്ള സലീമിന്റെ പ്രേരണയാണ് എന്നെ ഇപ്പോള്‍ ഇവിടെ എത്തിച്ചിരിക്കുന്നത്. ഞാനിവിടെ മുജാഹിദിന്റെ സമ്മേളനത്തിന് എത്തിയത് നാട്ടിലെങ്ങാനും അറിഞ്ഞാല്‍ പിന്നെ അതുമതി ആകെ പുകിലാവാന്‍. മുജാഹിദുകള്‍ക്കെതിരെ ഗര്‍ജ്ജിക്കുന്ന
അഹ്ലുസുന്നത്തിന്റെ എല്ലാ ഉസ്താദുമാരെയും നാട്ടില്‍ കൊണ്ടുവന്നു പ്രസംഗിപ്പിക്കുവാനും മുജാഹിദുകള്‍ക്കെതിരില്‍ നിരന്തരം പോസ്തരുകള്‍ ഒട്ടിക്കുവാനും, അവര്‍ ഒട്ടിക്കുന്ന പോസ്തരുകള്‍ നശിപിക്കുവാനും ഒറ്റയാള്‍ പട്ടാളം പോലെ ഓടിനടന്നിരുന്ന, നാട്ടില്‍ വലിയ നിലയും വിലയും ഉണ്ടായിരുന്ന ഞാന്‍ ഈ സലഫീ നഗറില്‍ എത്തിയെന്നു ഒരു ഈച്ചയരിഞ്ഞാല്‍ മതി നാട്ടിലെ എന്റെ സകല വിലയും ഇടിയാന്‍.
ഉസ്താദുമാര്‍ പറയുന്നത് കേട്ട്മാത്രം മുജാഹിദിനെ വിമര്‍ശിച്ചിരുന്ന ഞങ്ങള്‍ക്ക് മുജാഹിദുകള്‍ പ്രമാണങ്ങള്‍ കൊണ്ടു പ്രസംഗിക്കുമ്പോള്‍ അതിനെതിരെ സ്വന്തമായി മറുപടി പറയുവാന്‍ കഴിയാത്തതുകൊണ്ടായിരുന്നു അവര്‍ക്കെതിരെ കിട്ടുന്ന ഏത് കച്ചിതുരുമ്പും ആയുധമാക്കിയിരുന്നത്. അങ്ങിനെ വല്ല ആയുധവും കിട്ടിയാല്‍ സലീമിനെയും മുജാഹിദുകളെയും വിമര്‍ശിക്കുവാന്‍ ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് ഈ സമ്മേളനത്തിന് നേരിട്ടെത്തിയത്. പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്ന് ചുറ്റിലുമൊന്നു നോക്കി. ആശ്വാസം, പരിചയമുള്ള ആരെയും കണ്ടില്ല. എന്റെ ആശ്വാസത്തിന് അധികം സമയമുണ്ടായില്ല. ഒരു നെടുവീര്‍പ്പോടെ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി. നമ്മുടെ ഉസ്താദുമാര്‍ പറയുന്നപോലെയല്ല, മുജാഹിദിന്നും ആളുകളൊക്കെയുണ്ട്. എന്തുമാത്രം ജനങ്ങളാണ് ഈ പന്തലിലും പിന്നെ പുറത്തുമായി തിങ്ങികൂടിയിരിക്കുന്നത്. ഇത്രമാത്രം വളര്‍ന്നോ മുജാഹിദു എന്ന സങ്കടവും ഒപ്പം അത്ഭുതവും. മുജാഹിദിനെപറ്റിയുള്ള എന്റെ ധാരണകളില്‍ ഒന്ന് അവിടെ തിരുത്തപെടുകയായിരുന്നു.
ഒരു മണിക്കൂരിലധികം ആ പന്തലില്‍ ഇരുന്നിട്ടും ഇതുവരെ അവിടെ നടക്കുന്ന പ്രസംഗമൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. മുജാഹിദിനെപറ്റിയുള്ള പല പല ചിന്തകളാല്‍ അങ്ങിനെ ഇരിക്കുകയായിരുന്നു. രാവിലെയുള്ള സമ്മേളനം കഴിഞ്ഞുവെന്നും ഇനി നമസ്കാരവും ഉച്ചഭക്ഷണവുമാണെന്നും മൈക്കിലൂടെ അറിയിപ്പ് വന്നപ്പോള്‍ ഇരിപ്പിടത്തില്‍ നിന്ന് ഞാനും എഴുന്നേറ്റു. മുജാഹിദിനെ പിന്‍തുടര്‍ന്ന് നമസ്കരിക്കുവാന്‍ പാടില്ല എന്ന് ഉസ്താദുമാര്‍ പഠിപ്പിച്ച്ചിരുന്നത്കൊണ്ടും മുജാഹിദ് വിരോധം തലയില്‍ കത്തി നില്‍ക്കുന്നത്കൊണ്ടും അവരുടെ കൂടെ നമസ്കരിക്കാതെ അവര്‍ എങ്ങിനെയാണ് നമസ്കരിക്കുന്നത് എന്ന് നോക്കാമെന്ന് കരുതി അല്പം മാറിനിന്നു.
മുജാഹിദുകള്‍ സ്ത്രീകളെ പള്ളികളിലും സമ്മേളനങ്ങളിലും കൊണ്ടുപോകുന്നത് ഒരുമിച്ച്ചിരിക്കുവാനാണ്, ഫിത്നയുന്ടക്കുവാനാണ് എന്നൊക്കെയായിരുന്നു നമ്മുടെ ഉസ്താദുമാര്‍ പറഞ്ഞു പഠിപ്പിച്ചിരുന്നത്. ഇതുവരെ മുജാഹ്ദിന്റെ പള്ളികളിലോ സമ്മേളനങ്ങളിലോ എത്തിനോക്കാത്ത ഞാന്‍ അതപ്പടി സത്യമാണെന്ന് വിശ്വസിച്ച്ചിരുന്നു. എന്നാല്‍ ഈ സമ്മേളന പന്തലില്‍ ഒരൊറ്റ സ്ത്രീയും പുരുഷനോടൊപ്പം ഒന്നിച്ച്ചിരിക്കുന്നത് എനിക്ക് കാണുവാന്‍ കഴിഞ്ഞില്ല. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം വേറെ പന്തല്‍ തന്നെയാണ് ഇവിടെയുള്ളത്. അവര്‍ക്ക് സമ്മേളന പ്രസംഗങ്ങള്‍ കേള്‍ക്കുവാനും ഭക്ഷണത്തിനും നമസ്കരിക്കുവാനും പ്രാഥമികാവശ്യങ്ങള്‍ക്കും മറ്റും പുരുഷന്മാരുമായി കൂടിക്കലരാതെ പ്രത്യേകം സൗകര്യം തന്നെയാണുള്ളത് എന്നത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും ചെയ്തു. എന്റെ ഒരു തെറ്റിദ്ധാരണകൂടി ഇവിടെ അഴിഞ്ഞുവീഴുകയായിരുന്നു. സ്ത്രീകള്‍ പള്ളികളില്‍ പോയാല്‍ ഫിത്നയുന്ടാകും എന്നാണു അഹ്ലുസുന്നത്തിന്റെ ഉസ്താദുമാര് പഠിപ്പിച്ചിരുന്നത്. സ്വലാത്ത് നഗറിലേക്കും ഖബര്‍ സിയാറത്തിനും സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നു പോകുമ്പോള്‍ ഉണ്ടാവാത്ത എന്ത് ഫിത്നയാണ് സ്ത്രീപുരുഷന്മാര് ഇടകലരാന്‍ യാതൊരു സാധ്യതയുമില്ലാത്ത ഇത്തരം സമ്മേളനങ്ങളിലുണ്ടാവുക എന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.
സമ്മേളന പന്തലിനു തൊട്ടടുത്ത് തന്നെ ധാരാളം ചായക്കടകളും ഹോട്ടലുകളും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയിരുന്നു. ഞാനവിടെ പോയി ഭക്ഷണം കഴിച്ചു. ഉച്ച്ചക്കുശേഷമുള്ള സമ്മേളനം തുടങ്ങാനിരിക്കുന്നെയുള്ളൂ. കേരളത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രമേ ഇത്തിരി മുജാഹിദുകളുള്ളു. അതല്ലാതെ ലോകത്തൊരിടത്തും മുജാഹിദുകളില്ല എന്നും സ്ത്രീകളെ പള്ളികളിലേക്കും സമ്മേളനങ്ങളിലേക്കും എഴുന്നള്ളിച്ചു കൊണ്ടു പോകുന്നത് അവിടെയും ഒപ്പമിരുന്നു ആനന്ദിക്കുവാനുമാണു എന്നും മലപ്പുറം ജില്ലയിലെ ഞങ്ങളുടെ നാട്ടില്‍ വന്നു ഉസ്താദുമാരു പ്രസംഗിച്ചപോള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങിയത് അബദ്ധമായിപോയി. ഇവിടെ ഈ സമ്മേളനത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പരം കൂടിക്കലരാതെ വേറെ വേറെ സൗകര്യങ്ങളാണ് രണ്ടു കൂട്ടര്‍ക്കും ഒരുക്കിയിട്ടുള്ളത് എങ്കില്‍, മുജാഹിദിന്റെ പള്ളികളിലും അങ്ങിനെത്തന്നെയാവില്ലേ എന്നൊരു സംശയം എന്റെ മനസ്സില്‍ ഉദിച്ചു. നാട്ടില്‍ തിരിച്ചെത്തിയിട്ട് മുജാഹിദിന്റെ ദൂരെയുള്ള ഏതെങ്കിലുമൊരു പള്ളിയില്‍ കയറി നോക്കണം അവിടുത്തെ സ്ഥിതി എന്താണെന്ന്.
ഇങ്ങിനെയൊക്കെയാണെങ്കിലും മുജാഹിദിന്റെ ആശയം പിയച്ചതുതന്നെയാണ്. അതുകൊണ്ടു അവരുമായി അടുക്കുവാനോ കൂട്ടുകൂടുവാനോ പറ്റില്ല എന്ന് എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു. എന്റെ ചിന്തകളെ മുറിച്ചുകൊണ്ടാണ് സ്റ്റേജില്‍ നിന്നും സംഗീതത്തിന്റെ അകമ്പടിയില്ലാതെ ശ്രുതിമധുരമായ ഒരു ഗാനം ചെവികളിലെത്തിയത്. ഒരു ചെറുപ്പക്കാരന് വളരെ ഭംഗിയോടെ പാടുകയാണ്.
“മൂന്നാം സമ്മേളനവും വന്നു മുജാഹീദുണരുന്നൂ……………
മുസ്ലീം ജനതയില്‍ ഇസ്ലാഹീ
പ്രസ്ഥാനം വളരുന്നൂ……….”
സംഗീതമില്ലാതെ ഇത്ര ശ്രുതിമധുരമായ ഒരു ഗാനം ഞാനാധ്യമായിട്ടായിരുന്നു കേള്‍ക്കുന്നത്. ആ ഗാനവും അതിലെ അര്‍ത്ഥങ്ങളും എന്റെ മനസ്സിലേക്ക് അരിച്ചിറങ്ങുകയായിരുന്നു. ഗാനവും അതിലെ അര്‍ത്ഥങ്ങളും ചിന്തക്ക് വക നല്‍കുന്നതാണെങ്കില്‍ മുജാഹിദിന്റെ ആശയവും എന്തുകൊണ്ട് കേട്ടുകൂടാ? അതെ പ്രസംഗങ്ങള്‍ കേള്‍ക്കണം. അതിനു മുമ്പ് സമ്മേളന പരിസരം ആകെ ഒന്ന് കറങ്ങി വരാം. സമ്മേളന നഗരിയില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലില്‍ ധാരാളം സ്ടാളുകളുണ്ടായിരുന്നു. ചായയും ഊംലെടും മാത്രം ലഭിക്കുന്ന ഒരൊറ്റ സ്ടൌ കടകള്‍, ഹോട്ടല്‍, സ്ടേഷനറി കടകള്‍, കമ്പിളി പുതപ്പുകള്‍ വില്‍ക്കുന്ന കടകള്‍, ബുക്ക് സ്ടാളുകള്‍ തുടങ്ങി അനേകം സ്ടാളുകളുണ്ട്. ബുക്ക് സ്ടാളുകള്‍ തന്നെ മുജാഹിദിന്റെയും ജമാഅത്തിന്റെയും ഉണ്ട്. അഹുലുസുന്നത്തിന്റെ ബുക്ക് സ്ടാളും കാണുമായിരിക്കും. പക്ഷെ അന്വേഷിച്ചു നടക്കണ്ട എന്നുകരുതി. കാരണം അവിടെ ചിലപ്പോള്‍ പരിചയമുള്ള ആരെങ്കിലും കാണും. അതുവേണ്ട. അങ്ങിനെ മുജാഹിദിന്റെ ബുക്ക് സ്ടാളില് പോയിനോക്കി. അവിടെ ധാരാളം ബുക്കുകള്‍ വിവിധ വിഷയങ്ങളില്‍ അടുക്കി വില്പനയ്ക്ക് വെച്ചിരിക്കുന്നു. അതില്‍ നിന്നും സ്ത്രീ പള്ളിപ്രവേശം, അല്ലാഹുവിന്റെ ഔലിയാക്കള്‍, മുഅജിസത്തും കറാമത്തും എന്നിങ്ങിനെ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വിലകൊടുത്ത് വാങ്ങി. അവ ആരും കാണാതെ ഒരു കീസയിലിട്ടു മടക്കിപിടിച്ച്. അവിടെ നിന്നും പുറത്തുകടന്നപോള്‍ നീളത്തിലുള്ള ഒരു സ്റ്റാളിന് മുമ്പില്‍ ആളുകള്‍ ക്യു നില്‍ക്കുന്നത് കണ്ടു. അങ്ങിനെ അങ്ങോട്ട് നീങ്ങി. അടുത്തെത്തിയപോളാണ് അത് എക്‌സിബിഷന്‍ സ്റ്റാളാണെന്നു മനസ്സിലായത്. എക്‌സിബിഷന്‍ കണ്ടുകളയാം എന്നും കരുതി ക്യൂവില്‍ നിന്ന്. കുറെ നേരത്തെ ക്യൂവിന് ശേഷമാണ് എക്‌സിബിഷന്‍ ഹാളിനുള്ളിലേക്കെത്തിയത്. പതുക്കെ പതുക്കെ നടന്നു ഓരോ സ്ടാളുകളിലും ഒരുക്കിവെച്ചിരിക്കുന്നവ സസൂക്ഷ്മം നോക്കിക്കണ്ടു. ഏറ്റവും വലിയ ക്വുറ്ആന്‍, ഏറ്റവും ചെറിയ ക്വുറ്ആന്‍, വിവിധ രാജ്യങ്ങളിലെ കറന്സി നോട്ടുകള്‍, നാണയങ്ങള്‍, സ്റ്റാമ്പുകള്‍, വിവിധ തരത്തിലുള്ള അറബി ലിപികള്‍ തുടങ്ങി ഇസ്ലാമിക പ്രാധാന്യവും പാരമ്പര്യമുള്ളതുമായ നിരവധി കാര്യങ്ങള്‍ കണ്ടു പുറത്തിറങ്ങുമ്പോള്‍ കുറെ വൈകിയിരുന്നു. ഒരു മണിക്കൂറോളം ക്യൂവിലും അതിലധികം എക്‌സിബിഷന്‍ ഹാളിലുമായി സമയം പോയതറിഞ്ഞില്ല. ഇത്ര മനോഹരവും ഗംഭീരവുമായ ഒരു പ്രദര്‍ശനം മുമ്പ് കണ്ടിട്ടില്ലായിരുന്നു. സംഘാടകരെ ഒന്ന് അഭിനന്ദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ആദര്ശത്തിലെ വ്യതിയാനം അതിനനുവദിച്ചില്ല എന്ന് പറയാം. പുറത്തിറങ്ങിയപ്പോള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച ഒരു പ്രമേയത്തെ പരാമര്ശിച്ചുകൊണ്ടു രണ്ടു പേര്‍ സംസാരിച്ചു നില്‍ക്കുന്നത് കണ്ടു. ആ സംസാരം കേള്‍ക്കുവാന്‍ ആഗ്രഹം തോന്നിയതിനാല്‍ അവരുടെ അടുത്ത് തന്നെ നിന്ന്. “പ്രകടനങ്ങളും ഘോഷയാത്രകളും നടത്തുന്നവര് റോഡിന്റെ ഒരു വശം മാത്രം ഉപയോഗിക്കുകയും മറേറ വശം യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പോകാന്‍ ഒഴിച്ച്ചിടുകയും ചെയ്യുന്ന നിയമം ആവിഷ്കരിക്കണം” എന്നു സര്‍ക്കാരിനോടപേക്ഷിക്കുന്ന പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചു. റോഡ് മുഴുവന്‍ ബ്ളോക്കാക്കികൊണ്ടു മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പ്രകടനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ് യാത്രക്കാരുടെ പ്രയാസങ്ങള്‍. തങ്ങളുടെ പ്രകടനങ്ങള്‍ വമ്പിച്ചതായി എന്നും മണിക്കൂറുകള്‍ നീണ്ടു നിന്നു എന്നും അവ നടത്തുന്നവര്‍ അഭിമാനം കൊള്ളുന്നു. പക്ഷെ, അതുമൂലം എത്രപേര്‍ യാതനകള്‍ അനുഭവിക്കുന്നു എന്നു ചിന്തിക്കുന്നില്ല. പ്രകടനത്തിന്റെ എതിര് ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ എത്ര മണിക്കൂറാണോ പ്രകടനം പോകാനെടുക്കുന്നത് അത്രയും സമയം അവിടെ നിര്‍ത്തിയിടണം. പ്രകടനത്തിന് പിറകില്‍ വരുന്ന വാഹനങ്ങളാണെങ്കില്‍ പറയേണ്ട, അതു തുടങ്ങിയത് മുതല്‍ എപ്പോള്‍ അവസാനിക്കുന്നുവോ അത്രയും നേരം അതിന്റെ പിറകില്‍ അരിച്ചരിച്ച് നീങ്ങണം. റോഡ് ഒന്ന് മുറിച്ചു കടക്കണമെന്കിലും പ്രകടനം മുഴുവന്‍ പോഴിത്തീരാതെ പറ്റില്ല! ഇതുമൂലം എത്രപേര്‍ ദുരിതം അനുഭവിക്കുന്നു, എത്ര രോഗികള്‍, വൃദ്ധര്‍, സ്ത്രീകളും കുഞ്ഞുങ്ങളും പ്രയാസപ്പെടുന്നു, ആര്‍ക്കും ബോധമില്ല. അത് തടഞ്ഞേ പറ്റൂ. എന്നാലേ പ്രകടനങ്ങളും ഘോഷയാത്രകളും നടത്തുന്നവര്‍ കണ്തുറക്കൂ. അതിനാണ് ഇങ്ങിനെയൊരു പ്രമേയം അവതരിപ്പിച്ചു സര്‍ക്കാരിനോടപേക്ഷിച്ചത്.
രണ്ടു പേരുടേയും സംസാരം ഞാന്‍ ശ്രദ്ധിച്ച് കേട്ടു. ആ പ്രമേയത്തെ എനിക്കും പിന്താങ്ങുവാന്‍ തോന്നി. അഹ്ലുസുന്നത്തുകാരായ നമ്മുടെ നബിദിന റാലികള്‍, നേര്‍ച്ച വരവ്, സ്വലാത്ത് തുടങ്ങി കേരളത്തിലങ്ങോളം റോഡുകള്‍ ബ്ളോക്കാക്കിക്കൊണ്ടു പ്രകടനങ്ങളും
സമ്മേളനങ്ങളും നടത്തുന്നതിനാല്‍ പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവര്
എത്രയായിരിക്കും? അതിനാല്‍ നിയമം മൂലം തന്നെ ഈ പ്രമേയം നടപ്പില്‍ വരുത്തണമെന്ന് മനസ്സില്‍ ആഗ്രഹിച്ചുകൊണ്ടും ഒരു ചായ കുടിച്ചുകളയാം എന്നു കരുതികൊണ്ടും അവിടെ നിന്നും പ്രധാന കവാടത്തിനടുത്തേക്ക് നടന്നു. അപ്പോഴേക്കും സമ്മേളന നഗരിയായ സലഫി നഗറ് ജനങ്ങളെകൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. പ്രധാന കവാടത്തിലൂടെ പുറത്ത് കടന്നു. റോഡിനു എതിര്‍വശത്തുള്ള ഹോട്ടലിലേക്ക് കയറുവാന്‍ വേണ്ടി മെയിന്‍ റോഡിലേക്കിറങ്ങി. റോഡ് ബ്ളോക്കായിരിക്കുമെന്നു കരുതി ഇരു വശത്തേക്കും നോക്കി. സമ്മേളനത്തിനെത്തുന്ന ജനങ്ങളെകൊണ്ടും വാഹനങ്ങളെകൊണ്ടും റോഡു ബ്ളോക്കായി മറ്റു യാത്രക്കാര്‍ക്ക് പ്രയാസമാവരുതെന്നു കരുതി വളണ്ടിയര്‍മാര്‍ വളരെയധികം ആത്മാര്ഥതയോടെയും ത്യാഗസന്നദ്ധതയോടെയും റോഡില്‍
യാതൊരുവിധ തടസ്സങ്ങളും വരുത്താതെ ഗതാഘതം നിയന്ത്രിച്ചുപോരുന്നതാണ് കണ്ടത്. ഇതുകണ്ടപ്പോള്‍, സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം സ്വന്തം അണികളിലൂടെ
സാക്ഷാത്കരിച്ച പ്രസ്ഥാനത്തിന്റെ വക്താക്കളെയും നേതാക്കളെയും അണികളെയും
ഒരുപോലെ മനസ്സില്‍ അഭിനന്ദിച്ചു. നേതൃത്വത്തിന്റെ ശിക്ഷണങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന
ചുറുചുറുക്കുള്ള അണികള്‍! അഹ്ലുസുന്നത്തിന്റെ ഒരു സമ്മേളനത്തിനും വാര്‍ഷികത്തിനും സ്വാലാത്തിനും കാണാത്ത അത്ര ആത്മാര്ഥതയും നിഷ്കളങ്കതയും ആവേശവും.
മുജാഹിദുകളുടെ ആശയം എന്താണെന്ന് മനസ്സിലാക്കണമല്ലോ, എന്നാലേ സലീമിനോട് നേരിട്ട് സംസാരിക്കുവാന്‍ പറ്റൂ. അതിനു അവരുടെ പ്രസംഗങ്ങളും പുസ്തകങ്ങളും കേള്‍ക്കുകയും വായിക്കുകയും തന്നെ വേണമെന്ന് കരുതി. ചായ കുടിയും നമസ്കാരവും കഴിഞ്ഞു പ്രധാന കവാടത്തിലൂടെ സമ്മേളന പന്തലിനെ ലക്‌ഷ്യം വെച്ചു നടന്നു. രാത്രിയുടെ ഇരുട്ടിനെ ഭേദിച്ചുകൊണ്ടു സമ്മേളന നഗരിയില്‍ നിന്നെത്തുന്ന വൈദ്യുത വെളിച്ചങ്ങള്‍ കണ്ണുകള്‍ക്ക് ഹരം പകരുന്നതായിരുന്നുവെങ്കിലും എന്റെ മനസ്സിനെ ഹരം പകര്‍ത്തിയത് ഒരു സ്വലാത്ത് വാര്‍ഷികത്തെ അനുസ്മരിപ്പിക്കുന്നതുകൊണ്ടായിരുന്നു. പ്രധാന കവാടം കഴിഞ്ഞു സമ്മേളന നഗരിയിലേക്ക് ഒന്ന് ഞാന്‍ നോക്കി. നിളാ നദിയുടെ തീരം അപ്പോഴേക്കും ജനങ്ങളാല്‍ ഒരു വന്‍ സാഗരമായിത്തീര്‍ന്നിരുന്നു. ഉച്ചക്ക് മുമ്പേ തിരിച്ചു പോകണമെന്നു കരുതി രാവിലെ എത്തിയ താന്‍ ഇതുവരെയായിട്ടും ഒരു പ്രസംഗവും കേട്ടിട്ടില്ല. മുജാഹിദിന്ടെ പ്രസംഗങ്ങള്‍ കേള്‍ക്കുകയോ പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്യരുത് എന്ന് ഉസ്താദുമാര്‍ വിലക്കിയിരുന്നതാണ്. പക്ഷെ, അങ്ങിനെയൊരു വിലക്ക് എന്തിനാണ് ഏര്‍പ്പെടുത്തുന്നത് എന്നു ചോദിക്കുന്ന പരുവത്തില്‍ എന്റെ മനസ്സ് എത്തിച്ചേര്ന്നിരുന്നു. അവരുടെ പ്രസംഗങ്ങള്‍ ഒരിക്കല്‍ കേട്ടതുകൊണ്ടോ പുസ്തകങ്ങള്‍ വായിച്ച്ചതുകൊണ്ടോ അവരുടെ ആദര്‍ശം സ്വീകരിക്കനമെന്നുണ്ടോ? അത്രമാത്രം ദുര്ബലമാണോ അഹ്ലുസുന്നത്തിന്റെ ആദര്‍ശം? ആണോ…..? എന്റെ മനസ്സില്‍ ആ ചോദ്യം വീണ്ടും വീണ്ടും തികട്ടി വന്നുകൊണ്ടേയിരുന്നു. ഉസ്താദുമാരുടെ വിലക്ക് ലംഘിക്കുവാന്‍ തീരുമാനിച്ചുകൊണ്ടു സമ്മേളന പന്തലില്‍ സ്റ്റേജിന്‍ ഏകദേശം അടുത്തായി പോയിരുന്നു. ടി.വി. മുഖേന സ്ടേജില് നടക്കുന്ന പ്രസംഗങ്ങള്‍ അപ്പപ്പോള്‍ തന്നെ പന്തലില്‍ എല്ലായിടത്തും കാണിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രസംങ്ങിക്കുന്നയാളെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് സ്റെജിനടുത്ത് പോയിരുന്നത്. പ്രസംങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അധികം പ്രായമില്ലാത്ത ഒരു യുവാവാണ് അപ്പോള്‍ പ്രസംഗിച്ച്ചുകൊണ്ടിരുന്നത്. വളരെ ലളിതമായ രീതിയില്‍ ആറ്ക്കും വേഗം മനസ്സിലാക്കാവുന്ന തരത്തില്‍ കാര്യങ്ങള്‍ ക്വുര്ആനിന്റെയും ഹദീത്തിന്റെയും അടിസ്ത്താനത്തില്‍ വിശദീകരിച്ചുകൊണ്ടു പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നു. എന്റെ മനസ്സ് ആ പ്രസംഗത്തില്‍ അലിഞ്ഞു ചേര്ന്നു.
‘പാപങ്ങളില്‍ വെച്ച് ഏറ്റവും വമ്പിച്ചത്, നിന്നെ സൃഷ്‌ടിച്ചത് അല്ലാഹുവായിരിക്കെ അവനു നീ വല്ല സമന്‍മാരെ ഏര്‍പ്പെടുത്തലാണ്’ എന്നു നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) നമ്മെ പഠിപ്പിക്കുന്നു. അതേപോലെ ഒരിക്കല്‍ ഒരാള്‍ നബി (സ്വ) യോട് ‘അല്ലാഹുവും അങ്ങുന്നും ഉദ്ദേശിച്ചത്’ എന്നു പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘താന്‍ എന്നെ അല്ലാഹുവിനു സമനാക്കി! അല്ലാഹു മാത്രം ഉദ്ദേശിച്ചത് എന്നാണു നിങ്ങള്‍ പറയേണ്ടത്’. മറ്റൊരിക്കല്‍ നബി (സ്വ) പറഞ്ഞു: ‘അല്ലാഹുവും ഇന്ന ആളും ഉദ്ദേശിച്ചത് എന്നു നിങ്ങള്‍ പറയരുത്. അല്ലാഹു ഉദ്ദേശിച്ചത് എന്നും, പിന്നീട് ഇന്ന ആള്‍ ഉദ്ദേശിച്ചത് എന്നും പറഞ്ഞുകൊള്ളുക.’ ഇനി മുസ്ലിം ബഹുജനങ്ങള്‍ക്കിടയില് പ്രചാരത്തിലുള്ള ചില വാക്കുകളെപറ്റിയും ആ വാക്കുകള്‍ പ്രതിനിധീകരിക്കുന്ന വിശ്വാസങ്ങളെപ്പറ്റിയും ഒന്നാലോചിച്ച്ചുനോക്കുക. ‘അല്ലാഹുവിന്റെയും തങ്ങന്മാരുടെയും സഹായം ഉണ്ടെങ്കില്‍’, ‘പടച്ചവനും നേര്ച്ച്ചക്കാരും സഹായിച്ചാല്‍’, ‘അല്ലാഹുവിന്റെയും ശുഹദാക്കളുടെയും കാവല്‍’, ‘അല്ലാഹുവിന്റെയും അമ്പിയാ ഔലിയാക്കളുടെയും സഹായം കൊണ്ടു’, ‘ശൈഖിന്റെ ബര്‍ക്കത്തുകൊണ്ടു’ തുടങ്ങിയവയെല്ലാം അല്ലാഹുവിനു ഓരോ തരത്തിലുള്ള സമന്‍മാരെ ഏര്‍പ്പെടുത്തലാണെന്ന് നിഷ്പക്ഷ ഹൃദയത്തോടുകൂടി ചിന്തിക്കുന്ന ആറ്ക്കും മനസ്സിലാക്കാവുന്നതാണ്. പാപങ്ങളില്‍ വെച്ച് ഏറ്റവും വമ്പിച്ചതും പൊറുക്കുകയില്ല എന്നു അല്ലാഹു വ്യക്തമായി പ്രഖ്യാപിച്ചതുമാണ് ശിര്‍ക്ക് എന്നോര്‍ക്കുക നാം. എന്നിരിക്കെ ന്യായീകരിക്കുവാന്‍ കാരണങ്ങള്‍ എത്രതന്നെ നിലവിലുണ്ടായിരുന്നാലും ശരി, ശിര്‍ക്കിന്റെ ഇനങ്ങളില്‍പ്പെട്ടതായിരിക്കുവാന്‍ സാധ്യതയുള്ള ഏതൊരു കാര്യത്തില്‍ നിന്നും തികച്ചും ഒഴിഞ്ഞു നില്‍ക്കുക എന്നത് ഓരോ സത്യവിശ്വാസിയുടെയും ഒഴിച്ചുകൂടാത്ത കടമയെത്ര. അല്ലാത്തപക്ഷം അവന്റെ ഭാവിയെപറ്റി അവന്‍ ഭയപ്പെടെണ്ടതാകുന്നു.
അല്ലാഹുവിനെ വിളിച്ചു പ്രാര്ത്ഥിക്കുന്നതുപോലെ അവന്റെ സൃഷ്ടികളായ ചില മഹാന്മാരെ വിളിച്ചു പ്രാര്‍ത്തിക്കുക, അവനോടു സഹായം തേടുന്ന അതേ മാതിരി അവരോടു സഹായം തേടുക, അവരുടെ നാമത്തില്‍ നേര്‍ച്ച വഴിപാടുകള്‍ നടത്തുക മുതലായ ചില കാര്യങ്ങളെ ശിര്‍ക്കില്‍ നിന്നു മാറ്റിനിറുത്തുവാനും, അവയൊക്കെ ഇസ്ലാമികാചാരങ്ങളായി സമര്ത്തിക്കുവാനും ചില പണ്ഡിതന്മാര്‍ പാടുപെടുന്നത് കാണുമ്പോള്‍ വളരെ അത്ഭുതവും സങ്കടവും തോന്നിപ്പോകുന്നു. എന്തെല്ലാം വ്യാഖ്യാനങ്ങളോ, ന്യായവാദങ്ങളോ അവര്‍ക്ക് സമര്‍പ്പിക്കുവാനുണ്ടെങ്കിലും ശരി, അല്ലെങ്കില്‍ ചില നല്ല പേരുകള്‍ നല്‍കിയോ, മതച്ഛായ നല്‍കിയോ അവയെ മോടിക്കൂട്ടിയാലും ശരി, വാസ്തവത്തില്‍ അവയെല്ലാം നേര്ക്കുനേരെയുള്ള അര്ത്ഥതില് തന്നെ അല്ലാഹുവിനു സമന്‍മാരെ ഉണ്ടക്കലാകുന്നു. സത്യാന്വേഷിയും നിഷ്പക്ഷ ബുദ്ധിയുമായ ഒരാള്‍ക്ക് ഇത്തരം കാര്യങ്ങളുടെ യഥാര്ഥനില മനസ്സിലാക്കുവാന്‍ അധികമൊന്നും പരതിനോക്കേണ്ടതില്ല, ഖ്വുറാനിലെ രണ്ടു മൂന്നു വാക്യങ്ങള്‍ മാത്രം മതിയാകുന്നതാണ്. ഉദാഹരണമായി, ഓരോ മുസ്ലിമും നിത്യവും ഓതിവരുന്ന സൂറത്തുല്‍ ഫാത്തിഹയിലെ “ഇയ്യാക്കനഹുബുദു വ ഇയ്യാക്കനസ്തഹീം” (നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു, നിന്നോടു മാത്രം ഞങ്ങള്‍ സഹായമര്ഥിക്കുന്നു) എന്ന വാക്യവും, സൂറത്തുല്‍ ജിന്നിലെ: “നിങ്ങള്‍ അല്ലാഹുവിനോടു കൂടി ഒരാളെയും വിളിച്ചു പ്രാര്ഥിക്കത്തിക്കരുത്” എന്ന വാക്യവും പരിശോധിച്ചാല് തന്നെ കാര്യം വ്യക്തമാവുന്നതാണ്.
മുന്കാലത്തും ഇക്കാലത്തുമുള്ള വിഗ്രഹാരാധകന്മാരും അല്ലാഹുവിനെ നിഷേധിക്കുന്നവരല്ല. അല്ലാഹുവില്‍ രണ്ടു കൂട്ടര്‍ക്കും വിശ്വാസമുണ്ട്. പക്ഷെ വിശ്വാസം യതാര്ഥ രൂപത്തിലും പൂര്‍ണരൂപത്തിലുമലലെന്നുള്ളതാണ് അവരുടെ ശിര്‍ക്കിനു കാരണം. ഈ ദുരവസ്ഥ തന്നെയാണ് ഇന്ന് മുസ്ലിം സമുദായത്തിലും കടന്നുകൂടിയിരിക്കുന്നതെന്ന് അപാരമായ വ്യസനത്തോടും ലജ്ജയോടും കൂടിയാണെങ്കിലും പറയാതെ വയ്യ. വിഗ്രഹാരാധകന്മാര്‍ തങ്ങളുടെ ആരാധനയെ ന്യായീകരിക്കുവാന്‍ പറഞ്ഞിരുന്നതും, പറഞ്ഞുവരുന്നതുമായ അതേ ന്യായങ്ങളും, അവര്‍ക്ക് സമാന്തരങ്ങളായ മറ്റു ചില ന്യായങ്ങളും തന്നെയാണ് ശിര്‍ക്ക് പരമായ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുവാന്‍ മുസ്ലിംകള്‍ക്കിടയിലും നിലവിലുള്ളത്. ‘ബാഹ്യത്തില്‍ മഹാത്മാക്കളെ വിളിച്ചാണ് പ്രാര്ത്ഥിക്കുന്നതെന്കിലും യഥാര്ഥത്തില് പ്രാര്ത്ഥന അല്ലാഹുവിനോടാണ്; ഗുണവും ദോഷവും ചെയ്യുവാന്‍ അല്ലാഹുവിനു മാത്രമേ യഥാര്ഥത്തില്‍ കഴിവുള്ളൂവെന്നറിഞ്ഞുകൊണ്ടു മഹാത്മാക്കളെ വിളിച്ചു വല്ല കാര്യത്തിനും അപേക്ഷിക്കുന്നത് അവര്‍ അക്കാര്യം സാധിപ്പിച്ചു തരുമെന്നു കരുതികൊന്ടല്ല; അവരുടെ ശുപാര്‍ശ മുലം അല്ലാഹു അത് സാധിപ്പിച്ചു തരുമെന്നുള്ള വിശ്വാസത്തിലാണ്; ആ മഹാത്മാക്കള്‍ സ്വന്തം നിലക്ക് തന്നെ അത് സാധിപ്പിച്ചു തരുമെന്ന വിശ്വാസത്തോടെ അപേക്ഷിക്കുന്നത് മാത്രമേ പ്രാര്‍ത്ഥനയാകുകയുള്ളൂ……’ എന്നൊക്കെയാണല്ലോ മഹാത്മാക്കളെ വിളിച്ചു പ്രാര്ഥിക്കുന്നതിന് പറയപ്പെടാറുള്ള ന്യായങ്ങള്‍. പണ്ഡിത വിഭാഗങ്ങളില്‍ നിന്നു കേള്‍ക്കുന്ന ഇത്തരം ന്യായങ്ങള്‍ കേട്ട് സാധാരണക്കാര്‍ വഞ്ചിതരാവുകയും ചെയ്യുന്നു!
മക്കാ മുശ്‌രിക്കുകള്‍ അവരുടെ ആരാധ്യ വസ്തുക്കളായ ദൈവങ്ങള്‍ അവര്‍ക്ക് ഗുണമോ ദോശമോ ചെയ്യുവാന്‍ കഴിവുള്ളവരായിരുന്നുവെന്നു വിശ്വസിച്ചുകൊണ്ടല്ല അവയെ ആരാധിച്ചിരുന്നത്. അവയെ ആരാധിക്കുന്നത് വഴി അവ തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ സാമീപ്യം നേടിക്കൊടുക്കുമെന്നും, അവ അല്ലാഹുവിന്റെ അടുക്കല്‍ തങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ നടത്തുമെന്നും, അങ്ങനെ അല്ലാഹു അവരുടെ കാര്യം സാധിപ്പിച്ചു കൊടുക്കുമെന്നുള്ള വിശ്വാസത്തോടെയായിരുന്നു ആരാധിച്ചു വന്നിരുന്നത്. തനി പാമരന്മാരല്ലാത്ത എല്ലാ വിഗ്രഹാരാധകന്മാരുടെയും ന്യായം ഇതുതന്നെയായിരിക്കും. അല്ലാഹു പറയുന്നു: “അല്ലാഹുവിനു പുറമെ ഔലിയാഇനെ അല്ലെങ്കില്‍ കാര്യകര്ത്താക്കളെ സ്വീകരിച്ചവര്‍ പറയുന്നു: അല്ലഹുവിങ്കലേക്കു ഞങ്ങളെ ഒരു അടുപ്പം അടുപ്പിക്കുവാന്‍ വേണ്ടിയല്ലാതെ ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല”. വീണ്ടും പറയുന്നു: “തങ്ങള്‍ക്കു ഉപകാരം ചെയ്യാത്തതും ഉപദ്രവം ചെയ്യാത്തതുമായ വസ്തുക്കളെ അവര്‍ ആരാധിക്കുന്നു. ഇവര്‍ അല്ലാഹുവിന്റെ അടുക്കല്‍ നമ്മുടെ ശുപാര്ശക്കാരാണെന്ന് അവര്‍ പറയുകയും ചെയ്യുന്നു”. ഇതേ ന്യായീകരണം തന്നെയാണ് മഹാന്മാരെ വിളിച്ചു പ്രാര്ത്ഥിക്കുന്നവര്‍ക്കുള്ള ന്യായീകരണവും. അപ്പോള്‍ പ്രാര്ത്ഥിക്കപ്പെടുന്നവര്‍ക്ക് ഗുണവും ദോഷവും ചെയ്യുവാന്‍ കഴിയുമെന്ന വിശ്വാസമല്ല ഇത് ശിര്‍ക്കാകുവാന്‍ കാരണമെന്നു ഇതില്‍ നിന്നു സ്പഷ്ടമാണല്ലോ.
സത്യത്തെ സത്യമായും, അസത്യത്തെ അസത്യമായും കാണുവാനും അല്ലാഹു നമുക്ക് തൌഫീഖ് നല്‍കട്ടെ. ഇനി ഒരു കാര്യം കൂടി. മഹാന്മാരും പുണ്യാത്മാക്കളുമായ അമ്പിയാഉ, ശൈഖുകള്‍, ശുഹദാക്കള് മുതലായവരെ വിളിച്ചു സഹായത്തിനും രക്ഷക്കും അപേക്ഷിക്കുന്നത് ഇസ്ലാമിലെ ഒരു നിര്‍ബന്ധ നിയമമാണെന്നോ, ഒരു മുസ്ലിം തന്റെ മരണം വരെ അല്ലാഹുവിനെയല്ലാതെ മറ്റാരെയും വിളിച്ചു പ്രാര്ഥിക്കാത്തപക്ഷം, അവന്‍ ഇസ്ലാമില്‍ നിന്നു തെറ്റിപ്പോകുമെന്നോ ഒരൊറ്റ മുസ്ലിമിനും വാദമില്ല. അങ്ങിനെ ആരെങ്കിലും വിശ്വസിക്കുന്നുമില്ല. എന്തെല്ലാം ദുര്ന്യായങ്ങള്‍ സമര്‍പ്പിച്ചാലും ശരി, അത് അനുവദനീയമാണെന്നോ, കവിഞ്ഞ പക്ഷം ഒരു നല്ല കാര്യമാനെന്നോ അല്ലാതെ, അതിനപ്പുറം ഒരു കക്ഷിയും വാദിക്കുന്നില്ല. അതേ സമയത്ത് അത് അല്ലാഹുവിനോട് ആ മഹാന്മാരെ സമപ്പെടുത്തലും ശിര്‍ക്കുമാണെന്ന് ക്വുര്‍ആനും ഹദീസും മുനഗാമികളായ മഹാന്മാരുടെ പ്രസ്താവനകളും തുറന്ന മനസ്സോടെ പരിശോധിക്കുന്ന ഏവര്‍ക്കും വ്യക്തമാകുന്നതുമാണ്. ആ സ്ഥിതിക്കു അതിനെ ന്യായീകരിക്കുന്നവരുടെ വാദമാനുസരിച്ച്ച്ചു പുണ്യം സമ്പാദിക്കണമെന്നാണോ, അതല്ല അത് ശിര്‍ക്കും ഏറ്റവും വമ്പിച്ച മഹാപാപവുമാണെന്നുവെച്ച് നരകശിക്ഷയില്‍ നിന്നു രക്ഷപ്പെടണമെന്നാണോ ഒരു മുസ്ലിം ചിന്തിക്കേണ്ടത്? വിശേഷബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ!’
വിശേഷബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ! വിശേഷബുദ്ധിയെ ചിന്തിക്കുവാന്‍ രൂപത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ആ ചോദ്യവും പ്രസംഗവും എന്റെ മനസ്സില്‍ ആഴത്തില്‍ തറപ്പിച്ചു. ശിര്‍ക്കിനെക്കുറിച്ചു ഇത്ര ലളിതമായും വിശദമായും ആദ്യമായിട്ടായിരുന്നു കേട്ടിരുന്നത്. ഇത്ര വമ്പിച്ച കാര്യമാണതെന്നാലോചിച്ചപ്പോള്‍ വല്ലാത്തൊരു ഭയം തോന്നി. അതിമനോഹരമായ ആ പ്രസംഗം ഇത്ര വേഗം അവസാനിക്കുമെന്ന് കരുതിയതല്ല. ‘വിശേഷ ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ’ എന്ന ആ യുവാവിന്റെ ആജ്ഞാപനം എന്റെ മനസ്സിനെയും ചിന്തിപ്പിക്കുവാന്‍ പരുവത്ത്തിലാക്കിയിരുന്നു. ഇപ്പോള്‍ എനിക്ക് ഒരു കാര്യം പിടികിട്ടി, സത്യം ആര് കേട്ടാലും കണ്ടാലും അത് മനസ്സിലാക്കും, തീര്ച്ചയാണത്. അപ്പോള്‍ അസത്യവാദികള്‍ ആ സത്യത്തെ മൂടിവേക്കുകയോ തടഞ്ഞുവേക്കുകയോ ഒക്കെയാവും ചെയ്യുന്നത്. അതുകൊണ്ടാവും മുജാഹിദുകളുടെ പ്രസംഗങ്ങള്‍ കേള്‍ക്കരുതെന്നും പുസ്തകങ്ങള്‍ വായിക്കരുതെന്നും ഉസ്താദുമാര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്.
ഈ സമ്മേളനത്തിന് വന്നതുകൊണ്ടു പല കാര്യങ്ങളും മനസ്സിലാക്കുവാന്‍ കഴിഞ്ഞു, അല് ഹംദുലില്ലാഹ. സമ്മേളനത്തില്‍ നിന്നും വാങ്ങിയ പുസ്തകങ്ങള്‍ വായിച്ച് ഇനിയും അധികം മുജാഹിദിനെപ്പറ്റി മനസ്സിലാക്കണമെന്ന് ആഗ്രഹിച്ചു. ഒരു ഉറച്ച തേരുമാനത്തോടെയായിരുന്നു സമ്മേളനത്തില്‍ നിന്നും മടങ്ങിയത്. സുന്നീ പ്രസ്ഥാനത്തിലും നാട്ടിലും കുടുംബത്തിലും എനിക്കുണ്ടായിരുന്ന നിലയും വിലയും ഞാന്‍ ആലോചിച്ചപ്പോള്‍ അവരൊക്കെ എന്നെ കൈവിടുമെന്നും വെറുക്കുമെന്നും ഓര്‍ത്തു വിഷമം തോന്നി. പക്ഷെ അവരാരും പരലോകത്തില്‍ എനിക്ക് തുണയാകില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എല്ലാ വിഷമവും മാറി. ആരെന്നെ കൈവിട്ടാലും സര്‍വ്വലോക രക്ഷിതാവായ അല്ലാഹു എന്നെ കൈവെടിയുകയില്ല എന്ന കാര്യം മനസ്സില്‍ കുളിര്‍മ പകര്‍ത്തി. തിരിച്ചു ബസ്സില്‍ പോകുമ്പോള്‍ പ്രധാനമായും മൂന്നു കാര്യങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടായിരുന്നു എന്റെ യാത്ര. ഒന്ന്, ‘വിശേഷബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ!’ എന്ന ആ പ്രാസംഗികന്റെ ആഹ്വാനം. അതെ, ഞാനെന്റെ വിശേഷ ബുദ്ധി ഉപയോഗിക്കുവാന്‍ തന്നെ തീരുമാനിച്ചു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കാതിരിക്കുക. പ്രമാണങ്ങളും പ്രസംഗങ്ങളും പഠിക്കുക. രണ്ടാമത്തെ കാര്യം, ഉസ്താദുമാര്‍ മുജാഹിദുകളെപ്പറ്റി പറയുന്നത് വിശ്വാസയോഗ്യമല്ല എന്നു പല അനുഭവങ്ങള്‍ കൊണ്ടു നേരിട്ടും ബോധ്യമായി. മൂന്നാമത്തെ കാര്യം, സ്ടേജില് നിന്നും കേട്ട ഗാനമായിരുന്നു.
‘മൂന്നാം സമ്മേളനവും വന്നു മുജാഹീദുണരുന്നൂ……………….
മുസ്ലീം ജനതയില്‍ ഇസ്വ് ലാഹി പ്രസ്ഥാനം വളരുന്നു……………’
അതെ, മുസ്ലിം ജനതയില്‍ ഇസ്വ് ലാഹി പ്രസ്ഥാനം വളരുക തന്നെയാണ്, സത്യം. അതിനുള്ള തെളിവുകളാണ് ഈയുള്ളവനെപോലെയുള്ളവര്‍. അതിനുള്ള വേദികളാണ് സലഫീ നഗറുകള്‍.
മുഹമ്മദ് യാസറ്. വി.കെ,
അബൂദാബി.
abhinanthanangal